Monday, November 22, 2010

1രാജാക്കന്മാര്‍ 1 , 2 , 3 , 4 , 5

1. ദാവീദു രാജാവു വയസ്സു ചെന്നു വൃദ്ധനായപ്പോള്‍ രാജാവിനു പരിചാരികയാഇ ശുശ്രൂഷ ചെയ്യാന്‍ തിരഞ്ഞേടുക്കപെട്ടവള്‍?
ശൂനേംകാരത്തിയായ അബീശഗ് (1:3)

2. രാജാവാകുമെന്നു പറഞ്ഞു രഥങ്ങളേയും കുതിരച്ചേകവരേയും തനിക്കു മുമ്പായി ഓടുവാന്‍ അമ്പതു അകമ്പടികളേയും സമ്പാദിച്ചവന്‍?
ഹഗ്ഗീത്തിന്റെ മക്നാ‍ായ അദൊനീയാവു (1:5)

3. ദാവീദ് രാജാവിന്റെ അനന്തരവകാശിയായി ശലോമോനെ വാഴിക്കണെമെന്ന് ആവിശ്യപ്പെടാന്‍ ബത്ത്-ശേബയെ ദാവീദീന്റെ അടുക്കല്‍ പറഞ്ഞ് വിട്ടതാര് ?
നാഥാന്‍ പ്രവാചകന്‍ (1:11)

4. എവിടെ വെച്ച് സാദോക് പുരോഹിതനും നാഥാന്‍ പ്രവാചകനും ശലോമോനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണമെന്നാണ് ദാവീദ് കല്പിച്ചത്?
ഗീഹോനില്‍ വെച്ച് (1:33-34)

5. ദാവീദ് യിസ്രായേലിനു രാജാവായി വാണ‌തെത്ര നാല്‍?
നാല്പതു സംവത്സരം (2:11)

6. ആരെ തനിക്ക് ഭാര്യയായിട്ട് തരണമെന്ന് ശലോമോന്‍ രാജാവിനോട് ആവിശ്യപ്പെടണമെന്ന് അപേക്ഷിക്കാനാണ് അദീനിയാവു ബത്ത്-ശേബയുടെ

അടുക്കല്‍ എത്തിയത് ?
ശൂനേംകാരത്തിയായ അബീശഗിനെ (2:17)

7. അദോനിയാവിനെ കൊല്ലാനായി ശലോമോന്‍ അയച്ചതാരെ ?
യെഹോയാദയുടെ മക്നായ ബെനായാവെ (2:25)

8. അബ്യാഥാരിനെ യഹോവയുറ്റെ പൌരോഹിത്യത്താല്‍ നിന്നു നീക്കിക്കളഞ്ഞതാര് ?
ശലോമോന്‍ (2:27)

9. യോവാബിനു പകരം സേനാധിപതിയായവന്‍?
യെഹോയാദയുടെ മക്നായ ബെനായാവ് (2:35)

10. അബ്യാഥാരിനു പകരം പുരോഹിതനായതാര് ?
സാദോക് (2:35)

11. ഏത് അതിര്‍ കടന്നാല്‍ ആ നാളില്‍ തന്നെ മരിക്കുമെന്നാണ് ശലോമോന്‍ ശിമെയിയോട് പറഞ്ഞത് ?
ക്രിദോന്‍ തോടു കടക്കുന്ന നാളില്‍ (2:37)

12. പ്രധാന പൂജാഗിരി ? / ശലോമോന്‍ ആയിരം ഹോമയാഗം അര്‍‌പ്പിച്ചതെവിടെ?
ഗിബെയോന്‍ (3:4)

13. ശലോമോന്‍ യഹോവയോട് ചോദിച്ച വരം എന്ത്?
ജനത്തിനു ന്യായപാലനം ചെയ്‌വാന്‍ വിവേകമുള്ളോരു ഹൃദയം (3:9)

14. ന്യായപാലനം ചെയ്‌വാന്‍ ദൈവത്തിന്റെ ജ്ഞാനം ശലോമീന്‍ രാജാവിന്റെ ഉള്ളില്‍ ഉണ്ടെന്നു ജനം മനസിലാക്കിയ ന്യായവിധി എന്ത്?
3:1-28

15. യിസ്രായേലിന്റെ 12 കാര്‍‌യ്യക്കാരന്മാരില്‍ ശലോമോന്റെ മരുമക്കളായ രണ്ടു പേര്‍ ?
നാഫെത്ത് (4:11) , അഹീമാസ് (4:15)

16. ശലോമോന്റെ നിത്യച്ചെലവ് എന്തായിരുന്നു?
ദിവസം മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും മാന്‍, ഇളമാന്‍ , മ്ലാവു , പുഷ്ടി വരുത്തിയ പക്ഷികല്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചില്‍‌പുറത്തെ ഇരുപതു കാളയും നൂറു ആടും (4:23)

17. ശലോമോന്‍ പറഞ്ഞ സദൃശ്യ വാക്യങ്ങള്‍ ?
മൂവായിരം സദൃശ്യാവാക്യങ്ങള്‍ (4:32)

18. ദേവാലയം പണിയാന്‍ ശലോമോനു ദേവദാരുവും സരള മരവും ശലോമോനു കൊടുത്തതാര് ?
സോര്‍ രാജാവായ ഹീരാം (5:10)

19. ദേവാലയം പണിയാന്‍ എവിടെ നിന്നാണ് ദേവദാരു മരങ്ങള്‍ മുറിച്ചത് ?
ലെബാനോനില്‍ നിന്ന് (5:5)

20. ദേവദാരുവും സരള മരവും നല്‍കുന്നതിന് പകരം ഹീരാവിന് ശലോമോന്‍ നല്‍കിയതെന്ത് ?
ആണ്ടു തോറും ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരം വകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടൂത്ത എണ്ണയും (5:11)

No comments: